കൊച്ചി : ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കെ ഈ കേസുകളില്‍ തിരക്കിട്ട് കുറ്റപത്രം നല്‍കാനുള്ള പോലീസ് നീക്കം തടയണമെന്നാവശ്യപ്പെട്ട് ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ആര്‍കെ പ്രേംദാസ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
ആദ്യ ഹര്‍ജിയും ട്രസ്റ്റാണ് നല്‍കിയത്.
ഹര്‍ജി നല്കുമ്പോള് മൂന്നെണ്ണത്തില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായെന്ന് കോടതിയില്‍ ബോധിപ്പിക്കാന്‍ ഈ കേസുകളില്‍ തിരക്കിട്ട് അന്വേഷണം അവസാനിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസും സര്‍ക്കാരും ശ്രമിക്കുന്നത്. ഉപഹര്‍ജി പറയുന്നു. ഇത്തരത്തില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന് അനുവദിക്കുന്നത് കേസിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാകും.
പയ്യന്നൂരിലെ ബിജു വധക്കേസ്, പാലക്കാട് കസബ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രാധാകൃഷ്ണന് – വിമല കൊലക്കേസ്, കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ റിട്ടഎസ്ഐ രവീന്ദ്രന് പിള്ള വധക്കേസ് എന്നിവയില്‍ തിരക്കിട്ട് കുറ്റപത്രം നല്കാന് ശ്രമിക്കുന്നെന്നാണ് ഉപഹര്‍ജിയിലെ ആരോപണം. ഈ കേസുകള്‍ സിബി.എയ്ക്കു വിടുകയാണ് വേണ്ടതെന്നും ഉപഹര്‍ജിയില്‍ പറയുന്നു.ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉപഹര്‍ജി ആദ്യ ഹര്‍ജിക്കൊപ്പം നവംബര്‍ 13 നു പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: