കണ്ണൂര്‍: കേരളത്തിലെ തെങ്ങ്കയറ്റത്തൊഴിലാളികള്‍ സര്‍ക്കാര്‍ അവഗണയില്‍. ക്ഷേമനിധി പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളക്കം ഒന്നും തന്നെ തെങ്ങുകയറ്റത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മറ്റ് എല്ലാ തൊഴിലാളികള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്തെങ്ങുകയറ്റത്തൊഴിലാളികളെ അവഗണിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ 99 ശതമാനം തൊഴിലാളികള്‍ക്കും പെന്‍ഷനും മറ്റാനുകൂല്യങ്ങളും ക്ഷേമനിധികളും സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
55 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് പെന്ഷന് അനുവദിക്കുക, അപകടമരണം സംഭവിക്കുന്ന തഴിലാളികളുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ മരണാനന്തര ധനസഹായം അനുവദിക്കുക, അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ മുഴുവന്‍ ചികിത്സാച്ചെലവുകളും സര്‍ക്കാര്‍ വഹിക്കുക, തെങ്ങിന്റെ അരികില്‍കൂടി കടന്നുപോകുന്ന ഇലക്ട്രിക് കമ്പികളില്‍ പിവിസി പൈപ്പ് ഘടിപ്പിച്ച് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ച് തെങ്ങ്കയറ്റത്തൊഴിലാളികളുടെ സംഘടനയായ കേരളതെങ്ങ് കയറ്റ തൊഴിലാളി യൂണിയന് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ ഇത്തരം സമരങ്ങളൊന്നും കണ്ടില്ലെന്ന് നടക്കുകയാണ്.
ജീവന്പണയംവെച്ചണ് തെങ്ങ്കയറ്റത്തൊഴിലാളികള്‍ ജോലിചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍നിയമങ്ങള്‍ അനുസരിച്ചുള്ള ഒരാനുകൂല്യങ്ങലും നല്കാന് സര്ക്കാര്തയ്യാറായിട്ടില്ല. തെങ്ങുകയറ്റത്തൊഴില്ക്ഷാമം പരിഹരിക്കുന്നതിന് തെങ്ങ് കയറ്റയന്ത്രം കണ്ടുപിടിച്ചും ചങ്ങാതിക്കൂട്ടം രൂപീകരിച്ചും ഓരോവര്‍ഷവും കോടിക്കണക്കിന രൂപ സര്ക്കാര്ചെലവഴിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ജോലിചെയ്യുന്ന പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ജോലി സുരക്ഷിതതവും കുംബഭദ്രതയും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യറാവാത്തത് ഈ മേഖലയിലെ തൊഴിലാളികളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇത്തരം അപകടകരമായ ജോയില്‍ യുവാക്കള്‍ ഇറങ്ങാത്തതുമൂലം കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിയും ഉണ്ടായിട്ടുണ്ട്. മറ്റ് തൊഴിലാളികള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ തെങ്ങ്കയറ്റ ത്തൊഴിലാളികള്‍ക്കും നല്‍കണമെന്നും ഈ മേഖലയിലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞുനിര്‍ത്താന്‍ നടപടി സ്വീകരിക്കണെന്നുമാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: