കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള തെങ്ങുകയറ്റത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാസമരം യൂണിയന് സംസ്ഥാന പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. 2017 വര്‍ഷം കേരളം കേരവര്‍ഷമായി കൊണ്ടാടുമ്പോള്‍ തെങ്ങുകൃഷിക്കും നീര ഉല്പാദനത്തിനുമായി കോടിക്കണക്കിന് രൂപ നീക്കിവെച്ചതില്‍ തെങ്ങുകയറ്റത്തൊഴിലാളികള്‍ക്കുവേണ്ടി ഒരു രൂപപോലും നല്‍കാത്തത് കടുത്ത വഞ്ചനയാണെന്നും ഉണ്ണികൃഷ്ണന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ തെങ്ങുകയറ്റത്തൊഴിലാളികളോട് കാട്ടുന്ന വഞ്ചനക്ക് കടുത്തശിക്ഷ അനുഭഴിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന് ജില്ലാ പ്രസിഡണ്ട് കെ.ടിയഭാസ്കരന് അധ്യക്ഷത വഹിച്ചു. സി.രാഗേഷ്, എന്‍.കെ.സുരേന്ദ്രന്, ടി.സുധീര്‍ കുമാര്‍, രാജന് പാപ്പിനിശ്ശേരി, സതീശന്പയ്യോളി, തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ഐ.കെ.ബാബു, ആനവല്സന്, പി.ജെ.സുനില്‍ നടുവില്‍, സുനില്‍കുമാര്‍ മാതമംഗലം, കെ.പവിത്രന്, കെ.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: