കട്ടപ്പന: ഇടുക്കി ജില്ലയിലെ കരിമ്പന്‍കുത്ത് വെള്ളച്ചാട്ടം സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാകുന്നു. അപൂര്‍വ്വയിനം സസ്യങ്ങളാലും പൂക്കളാലും സമ്പന്നമായ ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത് കാഴ്ചയുടെ മായാലോകമാണ്.
മുരിക്കാശേരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പെരിയാര്‍വാലിക്ക് സമീപമാണ് കരിമ്പന്‍കുത്ത്. പ്രധാന വഴിയില്‍ നിന്ന് ഒരു കീലോമീറ്ററോളം ദൂരം നടന്നാലാണ് ഇവിടെ എത്താനാവുക. മനോഹരമായ വെള്ളച്ചാട്ടത്തിനൊപ്പം കാനന സൗന്ദര്യത്തില്‍ മയങ്ങി ട്രക്കിങ്ങ് നടത്തുവാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. മൂന്ന് തട്ടുകളായി കുത്തനെ ഒഴുകിയ ശേഷം പിന്നീട് പരന്നൊഴുകുന്ന കാഴ്ച നയനമനോഹരമാണ്.
പെരിയാര്‍ നദിയുടെ ഭാഗമായുള്ള വെള്ളച്ചാട്ടം ഇവിടെ നിന്ന് ചേലച്ചുവട് പാലത്തിനടിയിലൂടെ ഒഴുകി പനംകുട്ടിയിലാണ് എത്തുന്നത്. വാത്തിക്കുടി പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് വെള്ളച്ചാട്ടം. കരിമ്പന്‍ അട്ടിക്കുളത്ത് നിന്നു പുരാതന ശിവക്ഷേത്രത്തിന്റെ സമീപമുള്ള കാട്ടുവഴിയിലൂടെയും, പെരിയാര്‍വാലിയില്‍ നിന്നും, കൊച്ചുകരിമ്പനില്‍ നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ നടപ്പുവഴിയുണ്ട്.
മഴക്കാലമെന്നപോലെ വേനല്‍ക്കാലത്തും സൗന്ദര്യവതിയാണ് കരിമ്പന്‍കുത്ത്. പെരിയാറില്‍ നിറഞ്ഞ് നില്ക്കുന്ന കരിമ്പാറക്കൂട്ടങ്ങളും ആകര്‍ഷണ കേന്ദ്രമാണ്. കരിമ്പന്‍കുത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇവിടെ എത്തുന്ന സഞ്ചാരികളെ വലയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: