തിരുവനന്തപുരം: സഞ്ജു സാംസന്റെ സെഞ്ചുറിയുടെ മികവില്‍ കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ജമ്മുകാശ്മീരിനെതിരെ ആദ്യ ഇന്നിങ്സില്‍ 219 റണ്‍സ് നേടി . വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തിയപ്പോള്‍ സഞ്ജു ഒരറ്റത്ത് നിലയുറപ്പിച്ചു.
കൃത്യമായ ലൈനില്‍ ബാറ്റ് വീശിയ സഞ്ജു വന്‍ അടിക്ക് മുതിരാതെ സിംഗിലും ഡബിള്‍സുമായി സ്കോര്‍ പതുക്കെ ഉയര്‍ത്തി കൊണ്ടിരുന്നു. 187 പന്തില്‍ 14 ഫോറും ഒരു സിക്സും അടക്കം സഞ്ജു 112 റണ്‍സ് നേടി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജലജ് സക്സേന അടക്കമുള്ള താരങ്ങളെല്ലാം ജമ്മുകാശ്മീരിന്റെ പന്തുകള്‍ക്ക് മുന്നില്‍ അനായാസം കീഴടങ്ങി
സക്സേന(22), ക്യാപ്റ്റന്‍ സച്ചിന് ബേബി(19), അരുണ്കാര്ത്തിക്(35) എന്നിവര്‍ക്ക് മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടക്കനായത്.
കേരള നിരയിലെ നാല് പേര്‍ക്ക് പൂജ്യത്തില്‍ പുറത്തായി. ജമ്മുവിന്റ ക്യപ്റ്റന്‍ പര്‍വേശ് റസൂലാണ് കേരളത്തിന്റെ വാലറ്റ നിരയെ പിടിച്ച് കെട്ടിയത്. 26 ഓവറില്‍ 70 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴത്തിയാണ് റസൂല്‍ കേരളത്തെ എറിഞ്ഞിട്ടത്. സിജോമോന്‍ ജോസഫ് മുതല്‍ നിധീഷ് വരെയുള്ള അവസാനത്തെ നാലു വിക്കറ്റും റസൂലിനായിരുന്നു.
മുഹമ്മദ് മുധാസിര്‍, അമീര്‍ അസീസ് എന്നിവ ര്‍ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി പറയുന്ന ജമ്മു കാശ്മീര്‍ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 16 റണ്‍സിലെത്തിനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: