കൊച്ചി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ ചാലക്കുടിയില്‍ കൊലപ്പെടുത്തിയ കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അറസ്റ്റിലായ പ്രമുഖ അഭിഭാഷകന് സി.പി. ഉദയഭാനു. രാജീവിനെ തട്ടിക്കൊണ്ടു വന്ന് ബന്ദിയാക്കി ചില രേഖകളില്‍ ഒപ്പിടുവിക്കുകയായിരുന്നു ലക്ഷ്യം.കൊലപ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
ആദ്യ മൂന്ന് പ്രതികള്‍ക്ക് പറ്റിയ കയ്യബദ്ധമാണ്കൊലപാതകമെന്നും ഉദയഭാനു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പ്രതിയായ ജോണി തന്റെ കക്ഷിയാണ്. ജോണിക്ക് നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉദയഭാനുവിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ രാജീവിന്റെ സ്വത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചു. ബന്ദിയാക്കാന്‍ ഏല്‍പ്പിച്ചവരാണ് അപായപ്പെടുത്തിയത്. ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന് നിലപാട്.
12 പേജുള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് ശേഷം ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന്‍ കീഴില്‍ ഉണ്ടായിരുന്നെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും ഹാജരാക്കി.
ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അഭിഭാഷകന് എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: