ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും. ഇരു നേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളണമെന്ന തീരുമാനങ്ങൾ ചർച്ച ചെയ്തത്. ന്യൂയോർക്കിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും സംഭാഷണം നടത്തിയത്.
ന്യൂയോർക്ക് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു;ഖത്തിൽ പങ്കു കൊള്ളുന്നുവെന്ന് അറിയിച്ച മോദി ഭീകരവാദം ലോകത്തിനെ നാശത്തിലേക്കാണ് കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. ഭീകരവാദത്തെ ഉന്മൂലനം ചെയ്യേണ്ടത് ഏറെ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം സംഭാഷണത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ഉസ്ബെക്ക് സ്വദേശിയായ ഭീകരൻ നടത്തിയ ആക്രമണത്തിൽ ആറ് വിദേശികളടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇയാൽ ഓടിച്ചിരുന്ന ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: