ക്വാലാലംപുര്‍: വിവാദ മുസ്ലിം മതപ്രഭാഷകന് സക്കീര്‍ നായിക്കിന് മലേഷ്യയില്‍ സുരക്ഷിത താവളം. മലേഷ്യന്‍ പൗരത്വമുള്ള ഇയാള്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ കനത്ത സുരക്ഷയിലാണ് കഴിയുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നജീബ് റസാഖും മന്ത്രിസഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പ്രാര്‍ത്ഥനയ്ക്കെത്തുന്ന ക്വലാലംപൂരിലെ പ്രധാന പള്ളിയായ പുത്രജയയിലാണ് ഇയാള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തുന്നത്.
മലേഷ്യയില്‍ വര്‍ധിച്ചു വരുന്ന ഇസ്ലാമികവത്കരണത്തിന്റെ തെളിവാണ് സക്കീര്‍ നായിക്കിന് അഭയം നല്‍കുന്നതെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ തീവ്രനിലപാടിലൂടെ ജയം പിടിക്കുകയാണ് സക്കീറിനെ പിന്തുണയ്ക്കുന്നതിലൂടെ റസാഖ് ലക്ഷ്യമിടുന്നതെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞയാഴ്ച എന്‍ഐഎ സക്കീര്‍ നായിക്കിനെതിരെ കുറ്റപത്രം നല്‍കിയിരുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തിയെന്നാണ് പ്രധാന ആരോപണം. അതേസമയം, ഇന്ത്യ ആവശ്യപ്പെട്ടാലും സക്കീര്‍ നായിക്കിനെ വിട്ടുനല്‍കരുതെന്ന് മലേഷ്യയിലെ പ്രധാന പ്രതിപക്ഷമായ ഇസ്ലാമിക് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: