കഴക്കൂട്ടം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് 250 കോടിരൂപയുടെ വികസന ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപജീവനത്തിനായി തൊഴില്‍ ഏര്‍പ്പെടുത്തി മാജിക്പ്ലാനറ്റില് ഒരുക്കിയ എംപവര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷി കുട്ടികളുടെ പഠനവും പുനരധിവാസവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന് 5 ശതമാനം സംവരണവും ജോലിക്ക് 4 ശതമാനം സംവരണവുമാണ് നടപ്പാക്കുക. ഭിന്നശേഷിക്കാരുടെ മേല്‍നോട്ടത്തിനായി എല്ലാ ജില്ലകളിലും ഡിസെബിലിറ്റി റിസര്ച്ച്കമ്മിറ്റികള് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: