തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച കഠിനംകുളം മരുനാട് ഡൊമനിക്ക് കൊലക്കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അഞ്ചാംപ്രതി സ്നാഗപ്പന് ഏഴുവര്‍ഷം തടവും ശിക്ഷ. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡജി പി.എന്‍. സീതയുടെതാണ് ഉത്തരവ്. മരണപ്പെട്ട ഡൊമനിക്കിന്റെ മകള്‍ ഡാളി എന്ന ഷാമിനി (34), ഭര്‍ത്താവ് ബിജില്‍ റോക്കി (40), അയല്‍വാസിയും സിപിഎം കഴക്കൂട്ടം ഏര്യാകമ്മിറ്റി അംഗവുമായ സ്നാഗപ്പന് എന്നവരാണ് കേസിലെ ഒന്നും രണ്ടും അഞ്ചും പ്രതികള്‍. മൂന്നാം പ്രതി ഷിബു ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്നു. നാലാം പ്രതി ഡേവിഡ് ഒളിവിലാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തതിനാണ് ജീവപര്യന്തം കഠിന തടവ്. അഞ്ചാം പ്രതിക്കെതിരെ തെളിവ് നശിപ്പിച്ചതിനാണ് ഏഴ് വര്‍ഷം തടവുശിക്ഷ.അഞ്ചാം പ്രതിയുടെ ജാമ്യഅപേക്ഷയും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: