ന്യൂദല്‍ഹി: അഴിമതിയില്‍ കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കേസിലെ പ്രതിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് അഴിമതിക്കെതിരെ പൊരുതുകയാണെന്ന് മോദി പരിഹസിച്ചു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി അഴിമതിക്കേസ് നേരിടുകയാണ്. ഇപ്പോള്‍ ജാമ്യത്തിലാണ്. എന്നാല്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നാണ് പാര്‍ട്ടിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം. കോണ്‍ഗ്രസ് ‘ലാഫിങ് ക്ലബ്ബ്’ ആയി മാറി. കാംഗ്ര ജില്ലയിലെ റെഹാനില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഹിമാചലിലെ പരമ്പരാഗത പഹാഡി തൊപ്പിയണിഞ്ഞെത്തിയ മോദി പ്രസംഗത്തിലുടനീളം കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധൂമലും ഏഴ് സ്ഥാനാര്‍ത്ഥികളും പരിപാടിയില്‍ സംബന്ധിച്ചു.
കശ്മീരിന് സ്വയംഭരണം നല്‍കണമെന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ മോദി. കശ്മീരിന് വേണ്ടി സൈനികര്‍ ജീവന് വെടിയുകയാണ്. എന്നിട്ടും കശ്മീരിന്റെ ആസാദി അംഗീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. സൈനികരെയും ബലിദാനികളെയും അപമാനിക്കാന്‍ കോണ്‍ഗ്രസ്സിന് അവകാശമില്ല. പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: