ബീജിങ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിനെ ഐക്രാഷ്ട്രസഭയുടെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് തടയിട്ട് ചൈന.
പൊതുസമ്മതം ഇല്ലാതെയുള്ള നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കത്തെ തള്ളിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദ് തലവനായ മസൂദിന്റെ സമ്ബത്ത് മരവിപ്പിക്കണമെന്നും അന്താരാഷ്ട്ര യാത്രകള്‍ തടയണമെന്നുമുള്ള നിര്‍ദ്ദേശമാണ് ഐക്യരാഷ്ട്ര സഭയില്‍ ചൈന വീറ്റോ ചെയ്തത്.ചൈനയുടെ പുതിയ നീക്കം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തല്‍.
മസൂദിനെ തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയാണ് ഐക്യരാഷ്ടസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടത്. ഇതിനെ അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ അനുകൂലിച്ചിരുന്നു. സുരക്ഷാകൗണ്‍സിലിലെ 15 അംഗങ്ങളില്‍ ചൈന മാത്രമാണ് ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ച് 17 ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് മസൂദ് അസര്‍. എന്നാല്‍ ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ മസൂദ് അസറിന്റെ പങ്ക് വെളിവാക്കുന്ന തെളിവുകളില്ലെന്നാണ് ചൈനയുടെ വാദം.
അതേസമയം, ഇന്ത്യയുടെ ശത്രുപക്ഷത്ത് നില്ക്കുന്ന പാകിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നതെന്ന് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് ആക്ഷേപമുണ്ട്. ജെയ്ഷെ മുഹമ്മദിനെ ഇതിനോടകം തന്നെ യു.എന്‍ ഭീകരപട്ടികയില്‍ പെടുത്തിയെങ്കിലും അതിന്റെ മേധാവി ഭീകരനാണെന്നതിന് തെളിവില്ലെന്നാണ് ചൈനയുടെ വിചിത്ര വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: