തളിപ്പറമ്പ്: സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്കാന് എന്ന പേരില്‍ പാസ്പോര്‍ട്ട് അപേക്ഷകയില്‍ നിന്നും 1000 രൂപ തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ കൈക്കൂലി വാങ്ങിയതായി പരാതി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്പോര്‍ട്ട് അന്വേഷണത്തിനായി എത്തിയ പോലീസുകാരന് പെണ്‍കുട്ടി അയല്‍സംസ്ഥാനത്ത് പഠിച്ചതാണെന്ന് അറിഞ്ഞതോടെയാണ് പണം ആവശ്യപ്പെട്ടത്. പഠിച്ച സ്ഥലത്ത് കേസുകളില്ലെന്നുള്ള റിപ്പോര്‍ട്ട് ആ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും വാങ്ങി ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഉടനെ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകേണ്ടതിനാല്‍ ഇത് ഒഴിവാക്കിത്തരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോഴാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ആയിരം രൂപ നല്‍കേണ്ടി വരുമെന്ന് പോലീസുകാരന് പറഞ്ഞത്. ഇത് കൊടുത്തപ്പോള്‍ തനിക്കും 2000 രൂപ തന്നാല്‍ മാത്രമേ റിപ്പോര്‍ട്ട് നല്‍കുകയുള്ളൂ എന്ന് പറഞ്ഞതോടെയാണ് അപേക്ഷക മേലുദ്യോസ്ഥര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: