ഇടുക്കി: രാജകുമാരി വില്ലേജിലെ ശങ്കരപാണ്ടി മേട്ടിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നു. പാലാ സ്വദേശി ഫ്രാന്‍സിസ് ആണ് ഹെക്ടര്‍ കണക്കിന് റവന്യൂ ഭൂമി കൈയേറി കാപ്പി, സില്‍വര്‍ റോക്ക് തുടങ്ങിയവ കൃഷി ചെയ്തത്.
ഒരു മാസം മുന്‍പ് ജന്മഭൂമിയാണ് ഈ കയ്യേറ്റം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് റവന്യൂ സംഘം നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയത് സ്ഥിരീകരിക്കുകയായിരുന്നു. രാജകുമാരി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ ഒന്‍പതില്‍ 160/2 സര്‍വ്വേ നമ്പറിപ്പെട്ട മുള്ളംതണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ശങ്കരപാണ്ട്യന് മെട്ട്. കയ്യേറ്റം ഒഴിപ്പിക്കലിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.പി.ബാബു, രാജകുമാരി വില്ലേജ് ഓഫീസര്‍ കുര്യന് തോമസ് താലൂക്ക് സര്‍വ്വെയര്‍ തോമസ്, ഭൂസംരക്ഷണ സേന അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് കയ്യേറ്റ ഭൂമിയിലെ കൃഷികള്‍ പിഴുത് മാറ്റിയത്. വരും ദിവസങ്ങളിലും കയ്യേറ്റമൊഴിപ്പിക്കല്‍ തുടരും.
3000 കാപ്പിച്ചെടുകളാണ് ഇന്നലെ മാത്രം പിഴുത് നീക്കിയതെന്ന് റവന്യൂ സംഘം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: