കോട്ടയം: നാട്ടകം ഗവ. കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുമെന്ന് പട്ടികജാതി, ഗോത്ര വര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍. ആക്രമണം സംബന്ധിച്ച് രേഖാമൂലം പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കോളേജിലെ വിദ്യാര്‍ത്ഥിനികളായ ആത്മജ, അതുല്യ എന്നിവരെ എസ്എഫ്ഐ പ്രവര്‍്ത്തകര്‍ അടങ്ങിയ സംഘം ആക്രമിച്ചിരുന്നു. ഗുരതരമായി പരിക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാട്ടകം പോളി ടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗ് ചെയ്യുന്നതിന് രൂപപ്പെടുത്തിയ ഇടിമുറിയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനും വാര്‍ഡനുമെതിരെ കേസെടുക്കാന്‍ മൂന്ന് മാസം മുമ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ നടപടി ക്രമങ്ങള്‍ എവിടം വരെയായെന്ന് കമ്മീഷന് അന്വേഷിക്കും.
പട്ടികജാതി, വര്ഗ്ഗത്തില്പ്പെട്ടവര്ക്കതെിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ യഥാസമയം കേസടുക്കാത്ത പോലീസിനെ അതി രൂക്ഷമായി കമ്മീഷന് വിമര്‍ശിച്ചു. വഴിയില്‍കൂടി നടന്ന് പോയതിന് വൈക്കം സ്വദേശിയായ വാസപ്പനെ ആക്രമിച്ച കേസില്‍ എഫഐആര്‍ രജിസ്റ്റര്‍ ചെയ്തത് സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ്. 2017 മെയ് 21ന് നടന്ന സംഭവത്തില്‍ എഫഐആര്‍ ഇട്ടത് ആഗസ്്റ്റ് 18ന് ആണ്. മണ്‍വെട്ടികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ വൈക്കം താലൂക്ക് ആശുപത്രിയില്‍ കഴിയുമ്പോള്‍ ഇദ്ദേഹത്തിന്റെ മുറിവിന്റെ സ്വഭാവം, ആഴം തുടങ്ങിയവ ചികിത്സിച്ച ഡോക്ടര്‍ മെഡിക്കല്‍ സര്്ട്ടിഫിക്കറ്റില് ഉള്‍പ്പെടുത്തിയില്ലെന്നും കമ്മീഷന് പറഞ്ഞു. ഈ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ കമ്മീഷന് ഡിജിപിക്ക് നിര്‍ദ്ദേശം നല്കി.
വിവാഹ വാഗ്ദാനം നല്കി മൂന്ന് വര്‍ഷമായി യുവതിയെ പീഡിപ്പിച്ച ശേഷം നാട്ടില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം കൊടുത്തു.
കമ്മീഷന്റെ പരിഗണനയ്ക്കായി 70 തോളം പരാതികള്‍ വന്നു. ചെയര്‍മാനെ കൂടാതെ അംഗങ്ങളായ എഴുകോണ്‍ നാരായണന്, അഡ്വ.കെ.കെ.മനോജ് എന്നിവരും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: