കോട്ടയം: അറുപറയില്‍ നിന്ന് കാണാതായ ഹാഷിം (42)ഹബീബ (37) ദമ്പതികള്‍ക്കായി മീനച്ചിലാറ്റിലും തോട്ടിലും കൊച്ചിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും ആദ്യദിനം തുമ്പൊന്നും ലഭിച്ചില്ല. ഹമ്മിംഗ് ബേര്‍ഡ് എന്ന സ്വകാര്യ മുങ്ങല്‍ വിദഗ്ദ്ധരുടെ സംഘം ബോട്ടില്‍ ഘടിപ്പിച്ച സ്കാനര്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.
രാവിലെ 8.30ഓടെ കുമരകം ബോട്ട് ജെട്ടി ഭാഗത്ത് നിന്നാണ് തിരച്ചില്‍ തുടങ്ങിയത്. ആഴത്തിലെ വിവരങ്ങള്‍ ലഭ്യമാകുന്ന ആധുനിക സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കുകയും സംശയം തോന്നുന്ന ഭാഗങ്ങളില്‍ മുങ്ങി നോക്കുകയുമാണ് ചെയ്യുന്നത്. പൊലീസും ഫയര്‍ഫോഴ്സും നാല് ബോട്ടുകളിലായി പരിശോധനയ്ക്ക് ഒപ്പമുണ്ട്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ സ്പീഡില്‍ യാത്ര ചെയ്താണ് സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധന. താഴത്തങ്ങാടി, അറുപറ, ചുങ്കം, നാഗമ്പടം മേഖലകളില്‍ വിശദ പരിശോധന നടത്തി. തിരികെ വീണ്ടും താഴത്തങ്ങാടിലെത്തിയ സംഘം വൈകിട്ട് കാഞ്ഞിരത്ത് തെരച്ചില്‍ അവസാനിപ്പിച്ചു. അന്വേഷണത്തെ സഹായിക്കുന്ന ഒരു തുമ്പും ലഭിച്ചിട്ടില്ല. ഇന്ന് കാഞ്ഞിരം ഭാഗത്ത് പരിശോധന നടത്തും. ഏപ്രില്‍ ആറിനാണ് ഇരുവരെയും കാണാതയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: