ന്യൂദല്‍ഹി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പായുള്ള ആദ്യഘട്ട പരിശോധനയില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 3550 വിവിപാറ്റ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപേക്ഷിച്ചു. ജാംനഗര്‍, ദ്വാരക, പട്ടാന്‍ ജില്ലകളിലെ യന്ത്രങ്ങളിലാണ് തകരാറുകള്‍ കണ്ടെത്തിയത്. ഇതിനുപകരമായി യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പ് പാനല്‍ വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളിലായുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 70182 വിവിപാറ്റ് യന്ത്രങ്ങളാണ് വേണ്ടത്. 46000 യന്ത്രങ്ങള്‍ പുതിയതാണ്. ഡിസംബര്‍ ഒമ്പത്, 14 തീയതികളിലായിട്ടാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 18ന് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: