തൊടുപുഴ: സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വര്‍ഷങ്ങളോളം വിധേയമാക്കിയ സംഘം പിടിയില്‍. അച്ഛനും മകനും ഉള്‍പ്പെടെ പത്ത് പേരെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. മൂന്ന് വര്‍ഷമായി തുടരുന്ന പീഡനത്തെകുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സിലിങിനിടെയാണ് പുറത്തായത്.
തൊടുപുഴ സ്വദേശികളായ സുബ്രഹ്മണ്യന്, മകന് സുമേഷ്, സെബിന്, ബിബിന്‍, ലിബിന്, കിരണ്‍, ജിജീഷ്, അനോഷ്, ജിന്റോ, എന്നിവരെയാണ് പിടികൂടിയത്. കേസില്‍ പതിനൊന്ന് പ്രതികളാണുള്ളത്. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
മൂന്ന് വര്‍ഷമായി പത്താം ക്ലാസ് വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികളെയാണ് പ്രതികള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചത്. കഞ്ചാവിനും മദ്യത്തിനും അടിമകളായ പ്രതികള്‍ അശ്ലീല വീഡിയോകള്‍ കാണിച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. പ്രതികളുടെ വീട്ടിലെത്തിച്ചും വാഹനത്തില്‍ വച്ചുമായിരുന്നു പീഡനം. പ്രതികളില്‍ ചിലര്‍ കുട്ടികളുടെ വീട്ടിലെത്തിയും സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ വച്ചും പീഡിപ്പിച്ചു.
വിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പ്രതികളില്‍ ഒരാളായ ജിജീഷിന്റെ വാഹനം പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. സംഘം കൂടുതല്‍ കുട്ടികളെ പീഡനത്തിനരാക്കിയതായും പോലീസിന് വിവരമുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകളും പരിശോധനക്കയച്ചു.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തൊടുപുഴ സി ഐ എന്‍.ജി. ശ്രീമോന്റെ നിര്‍ദേശപ്രകാരമാണ് എസ്ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: