കൊച്ചി: കേരളത്തില്‍ നടക്കുന്ന സൃഷ്ടിപരവും ഉത്തരവാദിത്തബോധമുള്ളതുമായ മാധ്യമപ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടു.
രാജ്യത്തെയും സമൂഹത്തെയും ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനുള്ള പങ്ക് നിസ്തുലമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സുവര്‍ണജൂബിലി സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. പൊതു അഭിപ്രായം സ്വരൂപിക്കുന്നതിലും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുന്നതിലും കേരളത്തിലെ മാധ്യമങ്ങള്‍ മാതൃകയാണ്. ജനങ്ങളില്‍ അസ്വസ്ഥത വളര്‍ത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണമെന്നും സാമുദായിക സൗഹാര്‍ദ്ദം ശക്തിപ്പെടുത്താനുതകുന്ന വാര്ത്താശേഖരണമാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, കേന്ദ്ര ഭക്ഷ്യപൊതുവിതരണവകുപ്പുമന്ത്രി പ്രൊഫ. കെ.വി. തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.സി. രാജഗോപാല്‍ സ്വാഗതവും സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന് മോറായി നന്ദിയും പറഞ്ഞു.
ഉച്ചക്ക് നടന്ന ആദരസമര്‍പ്പണ സമ്മേളനം സംസ്ഥാന ഇര്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പുമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനംചെയ്തു. മന്ത്രി കെ.എം. മാണി മുഖ്യാതിഥിയായിരുന്നു. കെ.സി. രാജഗോപാല്‍ അധ്യക്ഷനായിരുന്നു. മനോഹരന് മോറായി സ്വാഗതവും എം.എസ്. സജീവന് നന്ദിയും പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി. വിശ്വംഭരന്, കെ.എം.റോയ്, സി.ആര്. രാമചന്ദ്രന്, ഇ.കെ. ജോസ്, എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: