കുന്ദമംഗലം(കോഴിക്കോട്): സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി വി. കെ. സജീവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതിയോട് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള ആളാണ് എംഎല്‍എയെന്ന് സജീവന് ആരോപിച്ചു.
ഗള്‍ഫില്‍ ചെല്ലുന്ന സമയത്ത് എംഎല്‍എക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നത് കള്ളക്കടത്ത് കേസിലെ പ്രതിയാണ്. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടതു എംഎല്‍എമാരെ ചോദ്യം ചെയ്യണം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്തുകാരുടെ സത്ക്കാരവും തോമസ് ചാണ്ടിയുടെ പൂമാലയും സ്വീകരിച്ച എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയെ ജനം തിരസ്ക്കരിച്ചു കഴിഞ്ഞു. ജനങ്ങളെ ജാഗ്രത പഠിപ്പിക്കാന്‍ പുറപ്പെട്ടവരെ ജനങ്ങള്‍ ചെവിക്ക് പിടിച്ച് ജാഗ്രത പഠിപ്പിച്ച് കൊടുക്കുന്ന സ്ഥിതിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് കെ.സി. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം ടി.പി. സുരേഷ്, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, ടി. ചക്രായുധന്‍, എം. സുരേഷ്, സിദ്ധാര്ത്ഥന്, കെ.ടി. വിപിന്‍, അഡ്വ. പ്രിയ, ടി. ശിവദാസന്‍, കെ.സി. രാജന് എന്നിവര്‍ സംസാരിച്ചു. എംഎല്‍എ ഓഫീസിന് മുന്നില്‍ പോലീന് മാര്‍ച്ച് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: