തിരുവനന്തപുരം: മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘സമ്പൂര്‍ണ’ സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലില്‍ 18ന് മുമ്പ് നല്‍കണമെന്ന് പരീക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കാനും തിരുത്താനും മറ്റു സോഫ്റ്റ്വെയറുകള് ഉപയോഗിക്കില്ല. ഈ വര്‍ഷത്തെ 38 ലക്ഷത്തോളം കുട്ടികളുടെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂര്‍ണമായും കൈറ്റ് (ഐടി @സ്കൂള്‍) വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ’ പോര്‍ട്ടല്‍ വഴി ആയിരുന്നു.
അഡ്മിഷന് രജിസ്റ്ററിന്റെ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, വിവിധ സ്കോളര്ഷിപ്പുകള്ക്കാവശ്യമായുള്ള ലിസ്റ്റുകള്‍, പ്രൊമോഷന് ലിസ്റ്റ്, കലാകായികശാസ്ത്ര മേളകള്‍ക്കുള്ള പ്രവേശന ഫോറങ്ങള്‍, കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ തയ്യാറാക്കാന്‍ പോര്‍ട്ടല്‍ വഴി സാധിക്കും. സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം സമ്പൂര്‍ണവഴി മാത്രം നടത്തുന്നത് നിഷ്കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് 2017 മെയില്‍ പുറത്തിറക്കിയിരുന്നു. അതിനാല്‍ ഒരേ ഡാറ്റ വിവിധ ഏജന്‍സികള്‍ക്ക് പലപ്രാവശ്യം നല്‍കേണ്ടി വരുന്ന ബുദ്ധിമുട്ട് ഴിവാക്കാന്‍ സാധിച്ചു.
എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ പട്ടിക നവംബര്‍ 10 നകം സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: