കൊച്ചി: കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഊര്‍ജിതമാക്കി. വൈക്കം സ്വദേശിനി അഖിലയെ മതം മാറ്റിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗമായ വിമന്‍സ് ഫ്രണ്ട് അദ്ധ്യക്ഷ എ.എസ്. സൈനബയെ ഉള്‍പ്പെടെ ആഴ്ചകള്‍ക്കു മുന്‍പേ ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിയിലും ഉടന്‍ എന്‍ഐഎ സംഘം പരിശോധനയ്ക്കെത്തിയേക്കും.
സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്നും ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്ന ദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇത്കൂടി കണക്കിലെടുത്താണ് എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.
സൈനബയെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇവരെ കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യവും എന്‍ഐഎ ആലോചിക്കുന്നുണ്ട്. അഖിലയെ മതംമാറ്റുന്നതിനുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിലാണിതെന്നാണ് വിവരം. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി. അഹമ്മദ് ഷെരീഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പങ്കും അന്വേഷിക്കും.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് അഖിലയുടെ കൂട്ടുകാരികളുടെ അച്ഛന് അബൂബക്കറെയും ചോദ്യം ചെയ്തു. കേരളത്തില്‍ 90 മതപരിവര്ത്തനക്കേസുകള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 24 കേസുകളില്‍ ഉള്‍പ്പെട്ടവരെയും ഇപ്പോള്‍ ചോദ്യം ചെയ്യുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഒളിക്യാമറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളായതിനാല്‍ എന്‍ഐഎ സംഘം അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴത്തെ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടും ഉടന്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: