ന്യൂദല്‍ഹി: ജിഷ്ണു കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കാര്‍ വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ. ഇന്ന് കേസിന്റെ വാദം കേള്‍ക്കുമ്പോഴാണ് സിബിഐ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
സിബിഐ തീരുമാനം അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് കോടതി അറിയിച്ചു. കേസ് ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിബിഐയുടെ അഭിഭാഷകന് അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജിഷ്ണു പ്രണോയ്, ഷഹീര്ഷൗക്കത്തലി കേസുകളില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും അന്വേഷണം ഏറ്റെടുക്കുമോയെന്ന് അറിയിക്കാന്‍&്വംഷ; സി.ബി.ഐ.യോടും കോടതി കഴിഞ്ഞ തവണം വാദം കേള്‍ക്കവേ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇന്നും സിബിഐ നിലപാട് അറിയിക്കാതെ വന്നപ്പോഴാണ് ചൊവ്വാഴ്ച തീരുമാനം പറഞ്ഞില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് കോടതി ഓര്‍മ്മപ്പെടുത്തിയത്. ഈ കേസുകളില്‍ പ്രതികളായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: