ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ജെയ്ഷേ മുഹമ്മദ് ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സമ്പൂരഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ബാബര്‍ എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ഇരുട്ടിന്റെ മറവില്‍ രണ്ടുഭീകരര്‍ രക്ഷപ്പെട്ടു.
മേഖലയില്‍ രണ്ട് ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസും സൈന്യവും സംയുക്തമായി വ്യാഴാഴ്ച വൈകിട്ട് തെരച്ചില്‍ നടത്തിയത്. ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിലാണ് ഭീകരന് കൊല്ലപ്പെട്ടത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഇവര്‍ വീരമൃത്യു വരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: