കോഴിക്കോട്: ഗെയില്‍ സമരത്തിന് പിന്തുണയായി യു ഡി എഫ് നേതാക്കള്‍ ഇന്ന് മുക്കത്ത്. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും രാവിലെ 11 മണിയോടെ സംഘര്‍ഷം ഉണ്ടായ സ്ഥലത്തെത്തും.
നേതാക്കളുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. കേരളത്തിലെ സര്‍ക്കാരിന് സമരങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം അവസാനിപ്പിച്ചതിന് ശേഷം ചര്‍ച്ചയെന്നത് ഇടതുമുന്നണി നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കളക്ടര്‍ യു.വി ജോസ് വ്യക്തമാക്കി. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയില്ലെന്നും, സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കളക്ടര്‍ അറിയിച്ചു.
പ്രതിഷേധങ്ങള്‍ക്കിടയിലും വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് തുടങ്ങിയിട്ടുണ്ട്. ഗെയ്ല് വാതകപൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാരും നിലപാടറിയിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: