ജോധ്പൂര്‍: ആസൂത്രണ മതംമാറ്റത്തിന് വിധേയയായ വൈക്കം സ്വദേശിനി അഖിലയുടെ വാര്‍ത്ത കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ തന്നെ ജോധ്പൂരില്‍ നിന്ന് മറ്റൊരു ലൗ ജിഹാദ് സംഭവം കൂടി തലപൊക്കിയിരിക്കുന്നു.
22കാരിയായ പായല്‍ സിങ്വിയാണ് ആസൂത്രണ മതംമാറ്റത്തിന് വിധേയയായി ആരിഫയായി മാറിയിരിക്കുന്നത്. സിവില്‍ സര്‍വ്വീസ് മോഹങ്ങള്‍ മനസ്സില്‍ താലോലിച്ചിരുന്ന പെണ്‍കുട്ടി. തന്റെ പിതാവിനൊപ്പം ഭജനകളും കീര്‍ത്തനങ്ങളും പാടിയും ആസ്വദിച്ചും നടന്നിരുന്ന പെണ്‍കുട്ടി. ഒരു സുപ്രഭാദത്തില്‍ ആരിഫയായി മാറിയിരിക്കുന്നു.
ജോധ്പൂരിലെ വലതുപക്ഷ സംഘടനകളുടെ ഒത്താശയോടെ ഫയിസ് മോഡിയും കുടുബവുമാണ് പായലിന്റെ മതം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ ആരേയും അംഗീകരിക്കാന്‍ അവള് കൂട്ടാക്കിയില്ലെന്ന് പായലിന്റെ സഹോദരന് ചിരാഗ് പറയുന്നു. സദാ സമയവും ക്ഷേത്ര സന്ദര്‍ശനവും ഭജനയുമായി നടന്നിരുന്ന പെണ്‍കുട്ടിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ മാറാന്‍ കഴിയുക. ഇതിന് പിന്നില്‍ തുടരെ തുടരെയുള്ള പ്രലോഭനമാണെന്ന് ചിരാഗ് വ്യക്തമാക്കുന്നു.
കോടതിയില്‍ ഹാജരായപ്പോള്‍ ശിരോവസ്ത്രം ധരിച്ചാണ് പായലെത്തിയത്. മാതാപിക്കളെ അംഗീകരിക്കാന്‍ അവള് വിസമ്മതിച്ചു. ഒരു നേരം പോലും മാതാപിതാക്കള്‍ സങ്കടപ്പെടുന്നത് കാണുന്നത് ഇഷ്ടമില്ലായിരുന്ന പെണ്‍കുട്ടിയായിരുന്നു തന്റെ സഹോദരിയെന്ന് ചിരാഗ് ഓര്‍ക്കുന്നു.
ഫയിസ് മോഡി ചിത്രങ്ങളെടുക്കുകയും ബ്ലാക്കമെയില് ചെയ്യുകയും ചെയ്തെന്ന് പായല്‍ അമ്മയോട് പറഞ്ഞിരുന്നെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ ചിരാഗ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ലൗ ജിഹാദാണെന്നും ബ്ലൂവെയ്ല്‍ ഗെയ്മും ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടമെന്റും പോലുള്ള രീതികളാണ് ഈ കേസിലും ഉണ്ടായിരിക്കുന്നതെന്നും ചിരാഗിന്റെ സുഹൃത്ത് സോമേന്ദ്ര ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: