സ്വന്തം ലേഖകന്‍
പത്തനാപുരം: വിശാഖ് എന്ന വിദ്യാര്‍ത്ഥിയുടെ ധീരതയില്‍ രക്ഷപ്പെട്ടത് രണ്ട് ജീവനുകള്‍. മഴവെള്ളപാച്ചിലില്‍ അകപ്പെട്ടുപോയ വയോധികയെയും മൂന്നാംക്ലാസുകാരനേയും രക്ഷപ്പെടുത്തിയാണ് വിശാഖ് നാടിന് അഭിമാനമായത്.
തലവൂര്‍ കുരാ മണ്ണാംകോണത്ത് കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കശുവണ്ടി തൊഴിലാളിയായ കുര ചരുവിള വീട്ടില്‍ വിജയകുമാരി (56), മാടക്കാവില്‍ വീട്ടില്‍ സന്തോഷ്-അനിത ദമ്പതികളുടെ മകന് സച്ചിന് (8) എന്നിവര്‍ ഒഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ മഴവെള്ളപാച്ചിലില്‍ അകപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട വിശാഖ് (18) ഉടന്‍തന്നെ തോട്ടിലേക്ക് എടുത്ത് ചാടി ഇരുവരേയും രക്ഷപ്പെടുത്തി.
നൂറ് മീറ്ററോളം ഒഴുകിപോയ വിജയകുമാരിയെ ഏറെ പണിപെട്ടാണ് രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പെട്ടുണ്ടായ അപകടത്തില്‍ വിജയകുമാരിയുടെ ഇടതുകാലിന് ഒടിവ് സംഭവിച്ചു. കശുവണ്ടി ഫാക്ടറിയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അപ്രതീക്ഷിത അപകടം. കുരാ ഗവ.എല്‍പി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ സച്ചിന് ട്യൂഷന് കഴിഞ്ഞ് വരികയായിരുന്നു. സച്ചിന്റെ സ്കൂള്‍ ബാഗും ഒഴുക്കില്‍ നഷ്ടപ്പെട്ടു.
ഇരുവരും ഒരുമിച്ചാണ് ഒഴുക്കില്‍പെട്ടത്. കലുങ്കിന്റെ ഭിത്തിയില്‍ തങ്ങിനിന്ന സച്ചിനെയാണ് വിശാഖ് ആദ്യം രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പെട്ട പോയതിന്റെ ആഘാതത്തിലാണ് കുട്ടി ഇപ്പോഴും. കാലിന് ഒടുവ് സംഭവിച്ച വിജയകുമാരി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ശക്തമായ മഴയെ തുടര്‍ന്ന് മലമുകളില്‍ നിന്നും വന്ന മഴവെള്ളപാച്ചിലിലാണ് വയോധികയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും അകപെട്ടുപോയത്. രണ്ട് ജീവനുകള്‍ രക്ഷപെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടങ്കിലും വിജയകുമാരിയുടെ കാലിന് ഒടിവ് സംഭവിച്ചതില്‍ വിഷമത്തിലാണ് വിശാഖ്. തലവൂര്‍ കുര കോണത്ത് ചരുവിള വീട്ടില്‍ ബാബു-ഇന്ദിരാ ദമ്പതികളുടെ മകനായ വിശാഖ്, പ്ലസ്ടു പഠനത്തിന് ശേഷം ഐ.റ്റി യില്‍ അഡ്മിഷനായി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: