തിരുവനന്തപുരം: ഡോ പി. പല്‍പ്പുവിന്റെ 154-ാം ജന്മവാര്‍ഷികാഘോഷവും അവാര്‍ഡ് സമര്‍പ്പണവും നടന്നു. ഒ. രാജഗോപാല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയാണ് പല്പ്പുവെന്ന് രാജഗോപാല്‍ പറഞ്ഞു. നിയമനിര്‍മാണം നടത്താന്‍ ആധ്യാത്മികാചാര്യന്മാര് നല്കിയ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാമൂഹ്യനവോത്ഥാന ചിന്തകള്‍ക്ക് വഴിയൊരുക്കേണ്ട സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. എം.എസ്. മണിക്ക് മന്ത്രി സുധാകരന് ഡോ പല്പു സ്മാരക അവാര്‍ഡും പ്രശസ്തി പത്രവും സമര്‍പ്പിച്ചു. കടകംപള്ളി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ പി. ചന്ദ്രമോഹന്, ഡോ വി.കെ. ജയകുമാര്‍, ഡോ എം.ആര്. തമ്പാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: