തിരുവനന്തപുരം: ശ്രീകാര്യത്ത് വ്യവസായശാലയുടെ പേരില്‍ അനധികൃതമായി ക്രൈസ്തവ പളളി നിര്‍മാണം. ഇടവക്കോട് രാവൂര്കോണം നാഗരാജ ക്ഷേത്രത്തിന് സമീപത്താണ് നിര്‍മാണം നടക്കുന്നത്. അനധികൃതമായ പളളിനിര്മാണം പ്രദേശവാസികളില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് മൂന്നരസെന്റ് വരുന്ന സ്വകാര്യ പുരയിടത്തില്‍ കെട്ടിടനിര്‍മാണം തുടങ്ങിയത്. മെഴുകുതിരി നിര്മാണയൂണിറ്റെന്നാണ് തുടക്കത്തില്‍ പ്രചരിപ്പിച്ചത്. എന്നല്‍ മൂന്നുമാസങ്ങള്‍ക്കിടയ്ക്ക് കുരിശ് സ്ഥാപിച്ച് പളളിയാക്കി.
പോങ്ങുംമൂടിലെ ക്രൈസ്തവ ആരാധനാലയത്തിലെ വിശ്വാസികളും പ്രദേശവാസികളുമായ മൂന്നുപേരാണ് പളളി നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അനധികൃത പളളി നിര്‍മാണത്തെ തുടര്‍ന്ന് നാട്ടുകാര്‍ കളക്ടര്‍ക്കും നഗരസഭയ്ക്കും പരാതി നല്കി. ആഗസ്റ്റ് 20 ന് പളളി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് വന്നു. എന്നാല്‍ പ്രദേശത്തെ കമ്മ്യൂണിസ്റ്റ് വനിതാ നേതാവിന്റെ സഹോദരന്റെ ഒത്താശയില്‍ നഗരസഭ ഉത്തരവ് അട്ടിമറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പോങ്ങുംമൂടിലുളള ക്രൈസ്തവ ആരാധനാലയത്തിന് രാവൂര്കോണത്ത് നിര്‍മിക്കുന്ന പളളിയുമായി യാതൊരു ബന്ധവുമില്ലെന്ന വിവരമാണ് പളളി വികാരിയില്‍ നിന്നു ലഭിച്ചത്. അതേസമയം അനധികൃത പളളി നിര്‍മാണത്തില്‍ പ്രദേശവാസികളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മതസ്പര്‍ദ്ധ വളര്‍ത്തുകയെന്നതാണ് പളളി നിര്‍മാണത്തിനു പിന്നിലെ ലക്ഷ്യമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: