തിരുവനന്തപുരം: നഗരസഭയുടെ ഉറവിട മാലിന്യ പരിപാലന പദ്ധതിയില്‍ðഉള്‍പ്പെടുത്തി സ്ഥാപിക്കുന്ന കിച്ചണ്‍ബിന്നുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് മേയര്‍ അഡ്വ വി.കെ. പ്രശാന്ത് പ്രസ്താവിച്ചു. സര്‍ക്കാര്‍ നോഡല്‍ðഏജന്‍സിയായ ശുചിത്വമിഷന് അംഗീകരിച്ച ബയോകമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകളാണ് നഗരസഭ സ്ഥാപിക്കുന്നത്. ബിന്നുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 1800 രൂപയാണ് നഗരസഭ പദ്ധതിയില്‍ðവകയിരുത്തിയിട്ടുള്ളത്. പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചിട്ടുണ്ട്. നിരക്ക് ബിന്‍ നിര്‍മാതാക്കളുമായി വിലപേശി നിശ്ചയിച്ചതും സാങ്കേതിക മേന്മയും പ്രവര്‍ത്തനക്ഷമതയും പരിശോധിച്ച് അംഗീകാരം നല്കിയതും ശുചിത്വമിഷനാണ്. ടെണ്ടര്‍ കൂടാതെ അക്രഡിറ്റഡ് ഏജന്‍സികളെ പദ്ധതി നിര്‍വഹണം ഏല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ അനുവാദമുണ്ട്. ഐആര്‍ടിസി മാത്രമാണ് നഗരസഭയുടെ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് പദ്ധതി നിര്‍വ്വഹണത്തിന് 20 ശതമാനം തുക അഡ്വാന്‍സായി നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതിയുണ്ട്. ഇതനുസരിച്ചാണ് ഐആര്‍ടിസിക്ക് മുന്‍കൂറായി തുക അനുവദിച്ചതെന്നും മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: