വിളപ്പില്‍: നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി കരാറുകാരന് റോഡിനു നടുവില്‍ നിര്മാണസാധനങ്ങളിറക്കി. വിളപ്പില്‍ശാല വാര്‍ഡിലെ ചെറുതേരി കൊല്ലംകോണം റോഡിലാണ് മെറ്റലും പാറപ്പൊടിയുമടക്കം അഞ്ച് ലോഡ് നിര്മാണസാമഗ്രഹികള് കുന്നുകൂട്ടിയിട്ടത്. കാല്‍നട യാത്രയ്ക്കു പോലും റോഡില്‍ ഇടമില്ലാതെ നാട്ടുകാര്‍ നരകിക്കുകയാണ്. പത്രം ഏജന്റ് മണിലാല്‍ അടക്കം നിരവധി പേരാണ് മെറ്റല്‍ കൂനയില്‍ ഇടിച്ച് ബൈക്കുമറിഞ്ഞ് അപകടത്തില്‍ പെട്ടത്. അഞ്ചുദിവസം പിന്നിട്ടിട്ടും വഴിമുടക്കി ഇറക്കിയിട്ടുള്ള സാധനങ്ങള്‍ മാറ്റാന്‍ കരാറുകാരന് കൂട്ടാക്കിയിട്ടില്ല.
ചെറുതേരിയിലുള്ളവര്ക്ക് കൊല്ലംകോണത്തേക്കും വിളപ്പില്‍ശാലയിലേക്കും പോകുന്നതിനുള്ള ഏക റോഡാണിത്. ചെറുതേരിയില് പത്തുവീടുകള്‍ മാത്രമുള്ള ഇടറോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് പണി ഏറ്റെടുത്ത കരാറുകാരന് സാധനങ്ങളിറക്കിയത്. പണി ചെയ്യേണ്ട ഇടറോഡില്‍ സാധനങ്ങളിറക്കാമെന്നിരിക്കെ കരാറുകാരന് ദിവസേന നൂറുകണക്കിന് വാഹനങ്ങളും വഴിയാത്രക്കാരും ആശ്രയിക്കുന്ന റോഡില്‍ തടസം സൃഷ്ടിച്ചത് ബോധപൂര്‍വമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: