ന്യൂദല്‍ഹി: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാനിവില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന് റദ്ദാക്കുമെന്ന് സന്ദേശം നല്കി ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് കോടതി ബാങ്കുകളോടും മൊബൈല്‍ സേവനദാതാക്കളോടും ആവശ്യപ്പെട്ടു. കേസില്‍ അന്തിമതീരുമാനം ഭരനഘടന ബഞ്ച് എടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അടുത്ത ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളും ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതുകൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് 12- അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതായും കേന്ദ്രം വ്യക്തമാക്കി. ലോക്നിഥി ഫൗണ്ടേഷന് കേസില്‍ 2017 ഫെബ്രവരി ആറിന് ആധാര്‍ -മൊബൈലുമായി ബന്ധിപ്പിക്കുന്നത് ഒരു വര്‍ഷത്തേക്ക് സുപ്രീംകോടതി അംഗീകരിച്ചതാണെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചു.
മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയതെന്നും അഡ്വ. സൊഹേബ് ഹുസൈന് വഴി സമര്‍പ്പിച്ച 113 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു. എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഇതുവരെ ആരും പട്ടിണി മൂലം മരിച്ചിട്ടില്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചതിനാല്‍, അത് കേന്ദ്രസര്‍ക്കാരിന് മാറ്റാന്‍ ആകില്ല.
എന്നാല്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും അതുവരെ നിലവിലുള്ള അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: