കൊല്ലം: മദ്യലഹരിയില്‍ അഴിഞ്ഞാടി, ഗര്‍ഭിണിയെയും പോലീസുകാരെയും മര്‍ദിച്ച സിപിഎം പഞ്ചായത്ത് അംഗവും കൂട്ടാളികളും റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും നീണ്ടകര പഞ്ചായത്ത് മെമ്പറുമായ അന്റോണിയോ വില്യം (34), സുഹൃത്തുക്കളായ യേശുദാസ് സേവ്യര്‍ (37), ആന്റണി ജോര്‍ജ് (38)എന്നിവരെ കൊല്ലം ഈസ്റ്റ് പോലീസ് കഴിഞ്ഞ രാത്രി അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. രണ്ടു കേസുകളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് സ്ത്രീയെയും കുടുംബത്തെയും അക്രമിച്ചു (ഐപിസി 354, 308), പോലീസുകാരെ കയ്യേറ്റം ചെയ്തു (ഐപിസി 353, 332).
കണ്ണനല്ലൂര്‍ സുധീര്‍ മന്‍സിലില്‍ തസ്ലീമ (21), ഭര്‍ത്താവ് അനസ്(25), അനസിന്റെ സുഹൃത്ത് ഷെഫീക്ക് (22), കൊല്ലം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ സത്യരാജ്, ജയലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വയറ്റത്ത് ചവിട്ടേറ്റ തസ്ലീമയെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയയാക്കി.
വ്യാഴാഴ്ച രാത്രി കൊല്ലം ജില്ലാ ജയിലിന് മുന്നിലായിരുന്നു സംഭവം. രാമന്‍കുളങ്ങരയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന അനസിന്റെ സാന്‍ട്രോ കാറില്‍ അന്റോണിയോ വില്യമും കൂട്ടുകാരും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇടിച്ചു. കാര്യം തിരക്കാന്‍ എത്തിയ അനസിനെയും ഷെഫീക്കിനെയും അന്റോണിയോയും സുഹൃത്തുകളും അസഭ്യവര്‍ഷം നടത്തിയ ശേഷം മര്‍ദിച്ചു. തടയാനെത്തിയപ്പോഴാണ് തസ്ലീമയ്ക്ക് മര്‍ദനമേറ്റത്. ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോഴാണ് വയറ്റില്‍ ചവിട്ടിയതെന്ന് തസ്ലീമ പറഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം തുടര്‍ന്നു. ഏറെ പണിപ്പെട്ടാണ് സംഘത്തെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. അവിടെയും അക്രമം തുടര്‍ന്നു. പോലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐക്കും സിന്ദാബാദ് വിളിക്കുകയും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെ അക്രമിക്കാനും ശ്രമിച്ചു. വനിതാ പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. പോലീസുകാര്‍ സ്റ്റേഷന് പൂട്ടി പുറത്തേക്കിറങ്ങി. കൂടുതല്‍ പോലീസ് സംഘം എത്തിയാണ് നേതാവിനെ ബലപ്രയോഗത്തിലൂടെ ലോക്കപ്പിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: