കൊച്ചി: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ മൊബെല്‍ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച ഭിന്നലിംഗക്കാര്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി (സുധീഷ്), ചെങ്ങന്നൂര്‍ സ്വദേശി അരുണിമ (അരുണ്‍), നെയ്യാറ്റിന്‍കര സ്വദേശി നിയ എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ഊബര്‍ ഡ്രൈവറുടെ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ആലുവ സ്വദേശിയായ ഡ്രൈവര്‍ സേവനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോണിന് മറുപടി പറയുന്നതിനിടെയായിരുന്നു സംഭവം. ഭിന്നലിംഗക്കാരായവര് ഇയാളുടെ കാറില്‍ ഇടിച്ചു.
ഗ്ലാസ്സ് താഴ്ത്തിയപ്പോള്‍ ഡ്രൈവറുടെ പോക്കറ്റില്‍ കൈയിട്ട് ഫോണും പണവും തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ഡ്രൈവര്‍ വാഹനം ഓടിച്ചു പോയി. അതുവഴി വന്ന പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തി വിവരം പറഞ്ഞു. സെന്‍ട്രല്‍ സിഐ അനന്തലാലും എസ്ഐ എബിയും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതിനുമുമ്പും കൊച്ചി നഗരത്തില്‍ ഭിന്നലിംഗക്കാര്‍ പിടിച്ചുപറി നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: