ന്യൂദല്‍ഹി: തമിഴ് നടന് കമല്‍ ഹാസനെ ലക്ഷ്കര്‍-ഇ- തൊയ്ബ സ്ഥാപകന്‍ ഹാഫീസ് സെയ്ദിനോടുപമിച്ച് ബിജെപി. വര്‍ഗ്ഗീയ അജണ്ട പ്രചരിപ്പിക്കാന്‍ ഹിന്ദു വിഭാഗങ്ങള്‍ തീവ്രവാദപ്രവര്‍ത്തനത്തിന് തുടക്കമിട്ടതായി കമല്‍ ആരോപിച്ചിരുന്നു.
കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് കണ്ടുവരുന്ന പ്രവണത , സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഭാരതത്തിലെ ഹൈന്ദവ സമൂഹത്തെ നിന്ദിക്കുകയാണ്. ഇത് മുസ്ലീങ്ങളെ പ്രീണിപ്പിച്ച് വോട്ട് നേടുന്നതിനുളള തന്ത്രമാണ്. മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരവും കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡേയും രാജ്യത്ത് ഹിന്ദുതീവ്രവാദമുണ്ടെന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്, ബിജെപി ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു. ഇപ്പോള്‍ കമല്‍ ഹാസന്റെയും പ്രതികരണം ഒരേപോലെയാണ്, അദേഹം ചിദംബരത്തിന്റെയും ഹാഫിസ് സെയ്ദിന്റെയും തലത്തിലേക്ക് എത്തിയിരിക്കുന്നു. ഇവരുടെ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പാക്കിസ്ഥാന് ഉന്നത സ്ഥാനം നല്‍കുമെന്നും റാവു പറഞ്ഞു.
ചുവപ്പ് ഭീകരര്‍ അക്രമം അഴിച്ചുവിടുന്ന കേരളത്തിലെ ഇടതുപക്ഷ മുന്നണിയുമായി അടുത്ത ബന്ധമാണ് കമലിനുള്ളത്.അതിനാല്‍ കമല്‍ വിഷയങ്ങളെ കാണുന്നത് ഇടുങ്ങിയ കാഴ്ച്ചപ്പടിലൂടെയാണ്, റാവു പറഞ്ഞു. കമല്‍ ഹസന്റെ വില കുറഞ്ഞ രാഷട്രീയത്തെ തമിഴ് ജനത തള്ളിക്കളയുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: