കുട്ടനാട്: മഴമാറിയെന്ന ആശ്വാസത്തില്‍ കുട്ടനാട്ടില്‍ വിളവെടുപ്പു വീണ്ടും സജീവമായിരിക്കെ കുട്ടനാടന്‍ ജലാശങ്ങളില്‍ ജലനിരപ്പുയരുന്നത് വിളവെടുപ്പിനും നെല്ലുസംഭരണത്തിനും ഭീഷണിയാകുന്നു.
സാധാരണ മലവെള്ളമാണ് കുട്ടനാട്ടില്‍ ജലനിരപ്പുയര്ത്താറുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായി ഇപ്പോള്‍ വേലിയേറ്റത്തിനും, വേലിയിറക്കത്തിനുമനുസരിച്ചാണ് കുട്ടനാട്ടിലെ ജലനിരപ്പുയരുന്നത്.
ഉച്ചയ്ക്കുശേഷം ഏകദേശം ഒരടിയോളം ഉയരുന്ന ജലനിരപ്പ് വൈകുന്നേരത്തോടെ പൂര്‍വസ്ഥിതിയിലാകും.കിഴക്കന്‍വെള്ളത്തിന്റെ വരവ് നേരിയതോതില്‍ ജലാശയങ്ങളില്‍ ജലനിരപ്പുയരാന്‍ കാരണമായിരുന്നു.എന്നാല്‍ വേലിയേറ്റ സമയങ്ങളില്‍ കടല്‍ കിഴക്കന്‍വെള്ളം സ്വീകരിക്കാതെ വരുമ്പോഴാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ഇതോടെ കുട്ടനാടിന്റെ താഴ്ന്ന പ്രദശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: