ചെങ്ങന്നൂര്‍: ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ എത്തുന്ന അയ്യപ്പന്മാര്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ പരസ്പരം പഴിചാരി, തീരുമാനങ്ങള്‍ പ്രഖ്യാപനങ്ങള്‍ മാത്രമാക്കി തീര്‍ത്ഥാടകരെ വലയ്ക്കുകയാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആരോപിച്ചു.
തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ നഗരസഭ ചെയ്യുന്നില്ല. എന്നാല്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന തയ്യാറെടുപ്പുകളും ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണ്.
ശബരിമലയുടെ പ്രവേശന കവാടം എന്ന പദവി നശിപ്പിക്കാന്‍ സര്‍ക്കാരും നഗരസഭയും ഒന്നിച്ചു ശ്രമിക്കുകയാണ്.
ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ എത്രയും വേഗം നടപ്പാക്കാന്‍ എംഎല്‍എയും നഗരസഭയും തയ്യാറാകണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ശബരിഗിരി വിഭാഗ് സെക്രട്ടറി വി.കെ. ചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: