പത്തനംതിട്ട: ആറന്മുള മിച്ചഭൂമി പ്രഖ്യാപനം അട്ടിമറിച്ചതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ബിജെപി പരാതിനല്‍കി. ബിജെപി പത്തനംതിട്ട ജില്ലാ ജനറല്‍സെക്രട്ടറി ഷാജി.ആര്. നായരാണ് പരാതി നല്‍കിയത്.
ആറന്മുള വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിന് ഭൂപരിധിനിയമം ലംഘിച്ച് ഏബ്രഹാം കലമണ്ണില്‍ വില്പന നടത്തിയ 232 ഏക്കര്‍ ഉള്‍പ്പെടെ, 293 ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി കോഴഞ്ചേരി ലാന്റ്ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. 2017 ജൂലൈ 12-ലെ ഈ ഉത്തരവ് അട്ടിമറിക്കാന്‍ ബോര്‍ഡിലെ ചിലരും ഉദ്യോഗസ്ഥന്മാരും കൂട്ടുനിന്നതായി പരാതിയില്‍ പറയുന്നു.
ഉത്തരവ് നടപ്പിലാക്കാന്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തി, ഏബ്രഹാം കലമണ്ണിലിന് ഹൈക്കോടതിയില്‍ മിച്ചഭൂമി പ്രഖ്യാപനത്തിനെതിരെ കേസ് നടത്തുവാന്‍ അവസരം ഉണ്ടാക്കികൊടുത്തതായും പരാതിയില്‍ പറയുന്നു.
2017 ജൂലൈ 12-ലെ ഉത്തരവ് പ്രകാരം 293 ഏക്കര്‍ ഭൂമി സത്വര നടപടികളിലൂടെ സര്‍ക്കാരിലേക്ക് മുതല്കൂട്ടുന്നതിനു ബാധ്യതപ്പെട്ട ഉദ്യോഗസ്ഥരും ബോര്‍ഡിലെ മറ്റ് ബന്ധപ്പെട്ടവരും സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, ഇതിനുപിന്നില്‍ വലിയതോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഈ അട്ടിമറിയും ഇതിന് പിന്നിലെ അഴിമതിയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് ബന്ധപ്പെട്ടവര്ക്കെതിരേയുംആവശ്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കണമന്നും ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: