ന്യൂദല്‍ഹി: നിലവിലുള്ള ചാമ്പ്യന്മാരായ ജപ്പാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ജപ്പാനിലെ കാകാമിഗഹാരിയില് നടന്ന സെമിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ കീഴടക്കിയത്.
ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.നാളെ അരങ്ങേറുന്ന കലാശക്കളിയില്‍ ഇന്ത്യ ചൈനയുമായി മാറ്റുരയ്ക്കും. 2009 ലെ ഏഷ്യാകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഈ മത്സരം. അന്ന് ഇന്ത്യയെ തോല്‍പ്പിച്ച് ചൈന ചാമ്പ്യന്മാരായി.
മികച്ച ഫോമില്‍ കളിക്കുന്ന ഗുര്‍ജിത്ത് കൗറാണ് ജപ്പാനെതിരെ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഗുര്‍ജിത്ത് രണ്ട് ഗോളുകള്‍ നേടി. നവജ്യോത് കൗറും ലാലരംസിയാമിയും ഓരോ ഗോള്‍ വീതം സ്കോര്‍ ചെയ്തു.
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ലീഗ് ഘട്ടത്തില്‍ ഇന്ത്യ ചൈനയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.സിങ്കപ്പൂരിനെ പത്ത് ഗോളിനും മലേഷ്യയെ ഏകപക്ഷീയമായ രണ്ട് ഗോളിനും തോല്‍പ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് കസാക്ക്സ്ഥാനെ കീഴടക്കി.
രണ്ട് തവണ ഏഷ്യാകപ്പ് നേടിയ ടീമാണ് ചൈന.1989,2009 വര്‍ഷങ്ങളിലാണ് അവര്‍ ചാമ്പ്യന്മാരായത്. 2009 ലെ ഫൈനലില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ മറികടന്നു.
ഇന്ത്യക്ക് ഒരിക്കല്‍ മാത്രമെ കപ്പ് നേടനായിട്ടുള്ളൂ. 2004 ലാണ് അവര്‍ ജേതാക്കളായത്, 1999,2009 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരായി.ഇത്തവണ ഫൈനലില്‍ ജയിക്കുന്ന ടീമിന് 2018 ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: