കോട്ടയം: ബസ്സ് തടഞ്ഞ്നിര്‍ത്തി ആര്‍എസ്എസ് പ്രവര്‍ത്തകനായ കണ്ടക്ടറെ സിപിഎം പ്രവര്‍ത്തകര്‍ വലിച്ചിറക്കി മര്‍ദ്ദിച്ചു. ബസ്സിലെ പാര്‍ട്ട് ടൈം കണ്ടക്ടറും കുമരകം എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിയുമായ വെച്ചൂര്‍ സ്വദേശി വിഘ്നേഷിനാണ് മര്‍ദ്ദനമേറ്റത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ എസ് ഐയുടെ തൊപ്പി വച്ച് സെല്‍ഫിയെടുത്ത് വിവാദമുണ്ടാക്കുകയും നിരവധി ക്രിമനല്‍ കേസില്‍ പ്രതിയും കോടതിയുടെ ആറ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുള്ള മിഥുന് എന്ന അമ്പിളിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം – ചേര്‍ത്തല റൂട്ടില്‍ സ്വകാര്യ ബസ്സ് ജീവനക്കാര്‍ ഒന്നടങ്കംപണിമുടക്ക് നടത്തി.
ഇന്നലെ രാവിലെ 8.30യോടെയാണ് സംഭവത്തിന്റെ തുടക്കം. കോട്ടയത്ത് നിന്ന് ചേര്‍ത്തലയ്ക്ക് പോവുകയായിരുന്ന യാത്രിക് എന്ന ബസ്സിലെ ജീവനക്കാരാണ് വിഘ്നേഷ്. ബസ്സിലെ പാര്‍ട്ട് ടൈം കണ്ടക്ടര്‍ കൂടിയായ വിഘ്നേഷ് ചെങ്ങളം കടത്തുകടവില്‍ നിന്ന് കയറിയ വിദ്യാര്‍ത്ഥികളോട് കണ്സഷന് കാര്‍ഡ് ചോദിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് തിരി്ച്ച് വരുമ്പോള്‍ ബസ്സ് തടഞ്ഞ് നിര്‍്ത്തി അമ്പിളിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉച്ച മുതല്‍ കോട്ടയം – ചേര്‍ത്തല റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.
ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് അമ്പിളി എസ് ഐയുടെ തൊപ്പി തലയില്‍ വച്ചതിന് ശേഷം സെല്‍ഫിയെടുത്തത്. തുടര്‍ന്ന് സമുഹ മാധ്യമങ്ങളില്‍ ഇത് പ്രചരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് നാണക്കേടയായപ്പോള് തടിയൂരാന്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സസ്പെന്ഷന് നാടകം അവസാനിപ്പിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. പാര്‍ട്ടിയില്‍ തിരിച്ചെത്തിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. നേരത്തേ കുമരകം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗങ്ങളെയും അവരുടെ വീടുകളും ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അമ്പിളി.
ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിഘ്നേഷിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി സന്ദര്‍ശിച്ചു. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ അമ്പിളിയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മിഥുനെ ഒന്നാം പ്രതിയാക്കി കണ്ടാല്‍ അറിയാവുന്ന 18 പേര്‍ക്കെതിരെ കേസെടുത്തതായി കുമരകം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: