പരമാത്മാവ് വിശ്വപുരുഷന് ആകുന്നു. വിരാട് പുരുഷന്, ഹിരണ്യഗര്ഭന്, ബ്രഹ്മം എല്ലാം വിശ്വപുരുഷന് എന്ന ഒരേ തത്ത്വം തന്നെ. പുരിയില്‍ വസിക്കുന്നതിനാല്‍ പുരുഷന് എന്നുപറയുന്നു. രണ്ടു പുരികള്‍. ഒന്ന് വിശ്വപുരി, രണ്ട് മനുഷ്യപുരി. സൂര്യന് തൊട്ട് പരമാണുവരെ ഉള്ളടങ്ങിയതാണ് വിശ്വപുരി. മാനവശരീരമാണ് മനുഷ്യപുരി. വിശ്വപുരുഷന് രണ്ടുപുരിയിലുമായി അധിവസിക്കുന്നത്രെ.വിശ്വസംസ്കാരത്തിന്റെ പ്രഥമാധ്യായമായ ഋഗ്വേദത്തിലെ ഒന്നാമത്തെ ഋക്ക്-മന്ത്രം- ഇങ്ങനെ:’അഗ്നിമീളേ പുരോഹിതംയജ്ഞസ്യ ദേവമൃത്വിജംഹോതാരം രത്നധാതമം’പുരോഹിതം – മുമ്പേ ഉള്ളത്അഗ്നിം – അഗ്നിയെഈളേ – സ്തുതിക്കുന്നു.
യജ്ഞസ്യദേവം – സൃഷ്ടിയുടെ ദേവനെഋത്വിജം – ഋതുക്കളെ ജനിപ്പിക്കുന്നവന്ഹോതാരം – വിളിക്കുന്നവനെ.രത്നധാതമം – ഐശ്വര്യവാന്, പരമശ്രേഷ്ഠന്മാനവശരീരമാകുന്ന ചെറിയ പുരിയ്ക്കും ബ്രഹ്മാണ്ഡമാകുന്ന വിശ്വപുരിയ്ക്കും തമ്മില്‍ സുദൃഢ ബന്ധമാണുള്ളത്. ജ്ഞാനാവിഷ്ടനായ ആദിഋഷി വിശ്വപുരുഷന്റെ ഗുണഗണങ്ങള്‍ ഒറ്റവാക്കിലൊതുക്കിപ്പറഞ്ഞു: അഗ്നി.1. അഗ്നിഅഗ്നിയ്ക്ക് മൂന്നു ഗുണങ്ങള്‍(1) പ്രകാശംചലനം, ചൂട് എന്നിവ പ്രകാശ ലക്ഷണങ്ങള്‍. ജഡത്തിലും ചേതനത്തിലും ചൂടുണ്ട്.(2) അന്തര്യാമിത്വംരണ്ടുമരക്കട്ടകളുരച്ചാല് അഗ്നി. ഇതെവിടെനിന്ന്? ജലത്തിലഗ്നിയുണ്ട്. മേഘത്തിലഗ്നിയുണ്ട്. ശരീരത്തില്‍ അഗ്നിയുണ്ടെങ്കിലേ അനക്കമുണ്ടാവുകയുള്ളൂ. ഇതാണ് അന്തര്യാമിത്വം.(3) സര്ഗ്ഗശീലംപ്രവൃത്തി, ധൃതി, നിവൃത്തി എന്ന ധര്‍മ്മങ്ങളുടെ പര്യായമാണ് സൃഷ്ടി, സ്ഥിതി, ലയം. ഇതാണ് ഭാവവൃത്തം.
ഈ ഭാവവൃത്തത്തിന്റെ പരിസ്ഫൂര്ത്തിയാണ് സര്ഗ്ഗശീലം. സൃഷ്ടിയിലും സ്ഥിതിയിലും അഗ്നിസാന്നിദ്ധ്യം. അഗ്നിയുടെ പിന്‍വാങ്ങല്‍ ലയത്തിലും.2. യജ്ഞസ്യദേവംസംഗതീകരണമാണ് യജ്ഞം. അതായത് സര്‍ഗ്ഗം. വിശ്വപുരുഷന് സര്‍ഗ്ഗം നടത്തുകയാണ്. അനേകം നൂലുചേര്ത്ത് വസ്ത്രം ചേര്‍ത്ത് വസ്ത്രം വിസ്തൃതമാക്കുന്നതുപോലെ 101 ദിവ്യശക്തികള്‍ നെയ്യുവിന്‍, അഴിപ്പിന്‍ എന്നുപറഞ്ഞുകൊണ്ട് യജ്ഞം ചെയ്യുന്നു.3. ഋത്വിജംവിശ്വപുരുഷന് ഋതുക്കളെ ജനിപ്പിക്കുന്നു. ഗ്രീഷ്മത്തില്‍ നീരാവി, വര്‍ഷത്തില്‍ ജലധാര, ഓഷധികളില്‍ രസം, പൂക്കളില്‍ സുഗന്ധം. യജ്ഞഭാവന ഇങ്ങനെ പരിലസിക്കുന്നു. ഇതിനു സഹായി ആദിത്യന്. ആദിത്യന്റെ ആത്മാവാണ് അഗ്നി.4. ഹോതാരംഅഗ്നി ജ്വലിക്കുമ്പോള്‍ വായു ഓടിയെത്തുന്നു. ഭക്തന് വിളിക്കുമ്പോള്‍ ഭഗവാന് ഓടിയെത്തുന്നു. ഭഗവാനു കൊടുക്കുന്നു; ഭഗവാന് നല്കുന്നു.5. രത്നധാതമംരത്നം എന്നാല്‍ ശ്രേഷ്ഠം. ഐശ്വര്യം ആരിലുണ്ടോ ആരു കൊടുക്കുന്നുവോ ആരു പോഷിപ്പിക്കുന്നുവോ അവനാണ് രത്നധാ. രത്നധാമമാണ് വിരാട് പുരുഷന്.
അഗ്നിയായ വിരാട്പുരുഷന്റെ പ്രകാശം കൊണ്ട് ഞാനും നിങ്ങളും പ്രകാശിക്കുന്നു. അതിനാല്‍ ഋഷികവി ഇങ്ങനെ അരുളി:’അഗ്നേ നയ സുപഥഥാ’നല്ലവഴി തെരഞ്ഞെടുക്കുക; നല്ലവരെ തെരഞ്ഞെടുക്കുക.ഈ അഗ്നി വ്യക്തിയില്‍ പ്രോജ്വലിക്കുമ്പോള്‍ നിറവേറ്റേണ്ട മൂന്ന് കാമനകളുണ്ട്.1. എനിക്ക് ജീവിക്കണംഅനശ്വരതയാകുന്ന സത്യത്തിന്റെ അന്തര്‍പ്രചോദനമാണ് ഇതിനുപിന്നില്‍. അപ്പോള്‍ ഞാന്‍ കര്മ്മയോഗിയാവണം.2. എനിക്ക് അറിയണംഞാനെന്ന വ്യക്തി സര്വ്വവ്യാപകത്വത്തിന്റെ ഒരു തീപ്പൊരി മാത്രമാണെന്നതിന്റെ സ്മരണയാണിത്. അതിനാല്‍ ഞാന്‍ ജ്ഞാനയോഗിയാവണം.3. എനിക്ക് സന്തോഷിക്കണംഒരു ജീവാത്മാവിന്റെ സഹജമായ പരമാനന്ദത്തിന്റെ തെളിവാണിത്. അതുകൊണ്ട് ഞാന്‍ ഭക്തിയോഗിയാവണം. ഋഗ്വേദത്തിലെ ഒന്നാം മന്ത്രം നാം ഉറക്കെച്ചൊല്ലുക, ഒരു വട്ടംകൂടി.അഗ്നിമീളേ പുരോഹിതംയജ്ഞസ്യദേവമൃത്വിജംഹോതാരം രത്നധാതമം.ഇതാണ് ആഗ്നേയം. ആഗ്നേയത്തിന് മറ്റൊരു പേരുകൂടി വൈദികസാഹിത്യത്തിലുണ്ട്. അതാണ് ശൃചം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: