ഹാനോയ്: കനത്ത ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിയറ്റ്നാമില്‍ 11 പേര് മരിച്ചു . നിരവധിപേരെ കാണാതായി. ഇന്നു രാവിലെയാണ് കാറ്റ് വീശിയത്. കനത്ത പ്രഹരശേഷിയുള്ള ഡമ്റേ ചുഴലിക്കാറ്റ് വിയറ്റ്നാമിന്റെ മൂന്നു മുഖ്യ പ്രദേശങ്ങളില്‍ വീശിയത്.
ആയിരക്കണക്കിനു വീടുകളെ നിലംപരിശാക്കിയ കൊടുങ്കാറ്റ് നൂറുകണക്കിനു വൃക്ഷങ്ങളേയും പിഴുതെറിഞ്ഞു. ഖാന് പോവ പ്രദേശത്താണ് കൂടുതല്‍ മരണം. ഇവിടെ ഏഴുപേരാണ് മരിച്ചത്. പലരേയും കാണാതായി. വിയറ്റ്നാമിലെ പൊക്ക പ്രദേശങ്ങളെയാണ് ഡംമ്റേ കൂടുതലും ആക്രമിച്ചത്. ഇന്നു വൈകിട്ട് ഡംമ്റേ കംമ്പോഡിയയിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു.
വിയറ്റ്നാമില്‍ ഏതാനും ദിവസങ്ങള്‍കൂടി കാറ്റുവീശും. ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്റെ സമ്മേളനം 6മുതല്‍ 11വരെ നടക്കാനിരിക്കെയാണ് ചുഴലിക്കാറ്റ് താണ്ഡവമാടിയത്. സമ്മേളനത്തിനുവേണ്ടി സ്ഥാപിച്ച നിരവധി ബോര്‍ഡുകളും കാറ്റില്‍ പറന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: