കൊച്ചി: അഖില കേസിലെ വിവരങ്ങള്‍ അറിയാന്‍ എന്‍ഐഎ സമീപിച്ചിരുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ.എസ് സൈനബ. എന്നാല്‍ ഒളിക്യാമറ വെളിപ്പെടുത്തലിന്റെ പേരില്‍ എന്‍ഐഎ ചോദ്യം ചെയ്തുവെന്ന പ്രചരണം തെറ്റാണെന്നും സൈനബ അറിയിച്ചു.
മതം മാറ്റത്തിന് ശേഷമാണ് അഖിലയുമായി താന്‍ ബന്ധപ്പെട്ടതെന്ന വിശദീകരണം എന്‍ഐഎയ്ക്ക് ബോധ്യമായെന്നും സൈനബ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ പ്രണയ മതംമാറ്റ ഭീകരതക്ക് നേതൃത്വം നല്കുന്ന വനിതാ സംഘത്തെ നയിക്കുന്നത് സൈനബയാണ്. നിരവധി മതംമാറ്റങ്ങളില്‍ സൈനബയുടെ പങ്കിന് ദേശീയ അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചതായി ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ‘ടൈംസ് നൗ’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷയും അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ സൈനബ ലൗ ജിഹാദിലെ ‘മാഡ’മെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റിയ കേസിന്റെ അന്വേഷണത്തിനിടെയാണ് സൈനബക്കെതിരെ എന്‍ഐഎക്ക് തെളിവുകള്‍ ലഭിച്ചുവന്നാണ് റിപ്പോര്‍ട്ടുകള്‍.
അഖിലയെ സത്യസരണിയിലെത്തിച്ച് മതംമാറ്റിയതും കോടതിയെ കബളിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീന്‍ ജഹാനുമായി വിവാഹം നടത്തിയതും സൈനബയാണ്.
പോലീസ് കണ്ടെത്താതിരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തീവ്രവാദികളുടെ സഹായത്തോടെ അഖിലയെ പലയിടങ്ങളിലായി ഒളിപ്പിച്ചു. മാസങ്ങളോളം സൈനബയുടെ കസ്റ്റഡിയിലായിരുന്നു അഖില. ആതിരയെന്ന പെണ്‍കുട്ടിയെ മതംമാറ്റി ഭീകരസംഘടനകളില്‍ ചേര്‍ക്കാന്‍ സൈനബ ശ്രമിച്ചതിനും വ്യക്തമായ തെളിവ് എന്‍ഐഎയ്ക്ക് കിട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: