ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനം വര്‍ദ്ധന. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. 2017-2018ല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതുവഴി 1800 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നത്.
ഈ ഒക്ടോബര്‍ വരെ ആയിരം കോടിയുടെ ഇടപാടുകളാണ് ഡിജിറ്റലായി നടന്നത്.മാസം ശരാശരി 138 കോടിയുടെ ഇടപാടുകള്‍. ഭീം, പേ ടിഎം അടക്കമുള്ളവയുടെ ഇടപാടുകള്‍ ക്രമമായി വര്‍ദ്ധിക്കുകയാണ്. 72 ലക്ഷം സ്ഥാപനങ്ങളാണ് ചരക്ക് സേവന നികുതി റിട്ടേണുകള്‍ ഓണ്‍ലൈനില്‍ നല്‍കിയത്. ഇതിനു പുറമേ ആദായ നികുതി ഇ ഫയലിങ്ങും കൂടി. 23 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായത്.
2016 നവംബറിനു ശേഷം ഇടപാടുകളില്‍ 221 ശതമാനം വര്‍ദ്ധനയാണ് വന്നത്. അവയുടെ മൂല്യത്തില്‍ 118 ശതമാനം വര്‍ദ്ധനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: