സരിതയുടെ വചനങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ നല്കുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ ലജ്ജ തോന്നുന്നു. സാംസ്കാരിക കേരളത്തിന്റെ അധഃപതനമാണ് ഇതു കാണിക്കുന്നത്.
ആകസ്മിക പീഡനം ഏറ്റുവാങ്ങിയ വ്യക്തിയല്ല സരിത. കാര്യസാധ്യത്തിനുവേണ്ടിയും, ധനേച്ഛയോടയും ഉഭയസമ്മതപ്രകാരം സരിത നടത്തിയ അസാന്മാര്ഗിക വൃത്തികളെ പീഡനമായി കാണുന്നത് ശരിയല്ല.
സ്ത്രീകളുടെ ദുര്നടത്തക്കെതിരെയും, വൈരാഗ്യമുള്ള പുരുഷന്മാര്ക്കെതിരെ പീഡനമെന്ന പേരില്‍ വ്യാജകേസു കൊടുക്കുന്ന സ്ത്രീകള്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ട നിയമനിര്‍മാണം രാജ്യത്ത് അനുപേക്ഷണീയമായിരിക്കുന്നു.
അഡ്വ. പി. കെ. ശങ്കരന്‍കുട്ടി,
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: