ലോകചരിത്രത്തിന്റെ താളുകള്‍ മറിച്ചാല്‍ അഭയാര്‍ത്ഥി പ്രവാഹം പ്രാചീനകാലം മുതല്‍ നടന്നതായി കാണാം. ഏതാണ്ട് 4000 ബിസിയിലാണ് ഈജിപ്തിലെ ഫറവോ രാജാവിന്റെ അടിമകളായിരുന്ന യഹൂദന്മാര് മോശയുടെ നേതൃത്വത്തില്‍ ഇസ്രായേലിലേക്ക് രക്ഷപ്പെടുന്നത്. 1994-ല്‍ രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ ഉണ്ടായ പട്ടിണിയിലും ദാരിദ്ര്യത്തിലുംനിന്ന് രക്ഷപ്പെടാന്‍ ഏഷ്യയിലും ആഫ്രിക്കയിലും നിന്ന് അനേകം ആളുകള്‍ വീടുവിട്ട് മറ്റുരാജ്യങ്ങളില്‍ കയറിപ്പറ്റേണ്ടി വന്നിട്ടുണ്ട്.
അങ്ങനെ ഓടിവരുന്ന അഭയാര്‍ത്ഥികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന്റെത്. അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന്റെ ഫലമായി നമുക്ക് നല്ല അനുഭവങ്ങളും തിക്തമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ സൂക്ഷ്മതയോടെയുള്ള വിലയിരുത്തലുകള്‍ ആവശ്യമാണെന്ന് നമുക്ക് തോന്നാന്‍ തുടങ്ങിയിരിക്കുന്നു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ പാര്‍പ്പിക്കണമെന്ന് വാദിക്കുന്നവര്‍ അഭയാര്‍ത്ഥികളോടുള്ള സഹതാപംകൊണ്ടോ നാടിനോടുള്ള സ്നേഹംകൊണ്ടോ അല്ല അങ്ങനെ പറയുന്നത്. മറിച്ച് ഇക്കൂട്ടരെ ഏറ്റെടുക്കുമ്പോള്‍ അധികം താമസിയാതെ അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും, ആ പ്രശ്നങ്ങള്‍മൂലം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ്. പുര കത്തിയാല്‍ വാഴവെട്ടാമല്ലോ എന്ന് വിചാരിക്കുന്നവര്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടെ നടന്ന അഭയാര്‍ത്ഥി പ്രവാഹങ്ങളില്‍ കൂടുതലും മുസ്ലിം സമുദായക്കാരായിരുന്നു. മുസ്ലിം നാടുകളില്‍നിന്ന് അമുസ്ലിം നാടുകളിലേക്ക് കടന്നുകയറുന്നതിനുള്ള വിവിധ മുസ്ലിം സംഘടനകളുടെ ആസൂത്രിതമായ നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയിക്കാവുന്നതാണ്.
കേണല്‍ മുഹമ്മര്‍ ഗദ്ദാഫി എന്ന മുന്‍ ലിബിയന്‍ ഭരണാധികാരി പറഞ്ഞത് ഇതാണ്: ”നമുക്ക് യൂറോപ്പ് മുഴുവന്‍ പിടിച്ചെടുക്കാന്‍ ഒരു തോക്കുപോലും ആവശ്യമില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കടന്നുചെന്ന് പ്രസവത്തിലൂടെ ആ രാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കും.”
എത്രലക്ഷം മുസ്ലിം അഭയാര്‍ത്ഥികള്‍ ഉണ്ടെങ്കിലും അവരെയെല്ലാം സ്വീകരിക്കാനുള്ള സാമ്പത്തിക അടിത്തറയും, ഭൂവിസ്തൃതിയുമുള്ള ഇറാന്, സൗദി അറേബ്യ, പാക്കിസ്ഥാന്, ലിബിയ, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങളും മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, അഭയാര്‍ത്ഥികള്‍ മുസ്ലിം നാടുകളിലേക്ക് പോവാന്‍ ഇഷ്ടപ്പെടുന്നുമില്ല.
മ്യാന്മറില് അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്ന റോഹിങ്ക്യകള്‍ ദേശദ്രോഹ പ്രവൃത്തികള്‍ ചെയ്തതിനും, പോലീസിനെയും പട്ടാളത്തെയും ആക്രമിച്ച് കൊലപ്പെടുത്തിയതിനും ആ നാട്ടില്‍നിന്ന് പുറത്താക്കപ്പെട്ടവരാണ്. അവര്‍ക്ക് ഏറ്റവും അടുത്ത രാജ്യങ്ങളായ ബംഗ്ലാദേശിലേക്കോ ചൈനയിലേക്കോ പോകാന്‍ താല്‍പ്പര്യമില്ല. അവര്‍ക്ക് പോകാന്‍ താല്‍പ്പര്യമുള്ളത് ഹിന്ദുഭൂരിപക്ഷം ഉണ്ടായിട്ടും മതേതരമായി നിലകൊള്ളുന്ന ഇന്ത്യയിലേക്കോ സാധുക്കളായ ബുദ്ധമതക്കാരുടെ നാടായ മ്യാന്മറിലേക്കോ ആണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജിഹാദി ഭീകരരുടെയും പിന്തുണ കിട്ടുമെന്ന ഉറപ്പാണ് ഇതിന് കാരണം.
മുന്‍കാലങ്ങളില്‍ ഏതുരാജ്യത്തുനിന്നായാലും അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമ്പോള്‍, അവരെ സ്വീകരിക്കാന്‍ സാമ്പത്തികമായി മുന്‍നിരയില്‍ നിന്നിരുന്ന അമേരിക്ക, ക്യാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ ഓടിയെത്തുകയും, അതിവേഗം അഭയാര്‍ത്ഥികളെ സ്വീകരിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. പക്ഷെ ഇങ്ങനെ ഓരോ രാജ്യത്തും ആ രാജ്യക്കാരുടെ സഹതാപം മുതലെടുത്ത് എത്തിച്ചേരുന്ന അഭയാര്‍ത്ഥികളാണ് പിന്നീട് ആ നാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും, ബോംബുകള്‍ പൊട്ടിച്ച് നിരപരാധികളെ കൊന്നൊടുക്കി ആ നാടിന്റെ സൈ്വരജീവിതം താറുമാറാക്കുകയും ചെയ്യുന്നത്.
ഇംഗ്ലണ്ടില്‍ ഈ വര്‍ഷം തന്നെ നാലു ഭീകരാക്രമണങ്ങള്‍ക്കും, ഫ്രാന്‍സിലെയും സ്പെയിനിലെയും ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് മുന്‍കാലങ്ങളില്‍ ആ നാടുകളില്‍ കടന്നുകൂടിയ മുസ്ലിം അഭയാര്‍ത്ഥികള്‍ ആയിരുന്നു. ഈ രാജ്യങ്ങളൊക്കെ മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ആ നാടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനുപോലും മുസ്ലിം പേരുള്ള ആളുകളെ അവര്‍ വിലക്കുന്നു. അനതിവിദൂരഭാവിയില്‍ ഒരു രാജ്യവും മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാവുകയില്ല എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: