അമ്പലപ്പുഴ: തോട്ടപ്പള്ളി മത്സ്യ ബന്ധന തുറമുഖത്ത് മണല്‍ വേര്‍തിരിക്കുന്നത് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഇന്നലെ രാവിലെയാണ് വിവിധ ധീവരസഭ കരയോഗങ്ങളുടെ നേതൃത്വത്തില്‍ ഹാര്‍ബറില്‍ സ്പൈറല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനെത്തിയത്. ഹാര്‍ബറിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിക്കാതെ മണല്‍ വേര്‍തിരിക്കാന്‍ അനുവധിക്കില്ലെന്നു കാട്ടിയാണ് കരയോഗ അംഗങ്ങള്‍ പ്രതിഷേധവുമായെത്തിയത്.
സ്ത്രീകളുള്‍പ്പടെ 35 ഓളം പേരാണ് പ്രതിഷേധവുമായെത്തിയത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കൊല്ലം ഐആര്‍ഇ ആണ് ഹാര്‍ബറില്‍ നിന്ന് മണലെടുക്കുന്നത്. കരിമണല്‍ വേര്തിരിച്ചെടുക്കാനായാണ് ഹാര്ബറില്സ്പൈറല് യൂണിറ്റ് ഐആര്‍ഇ സ്ഥാപിച്ചിരിക്കുന്നത്.
ഇന്നലെ പ്രതിഷേധക്കാരെ നേരിടാന്‍ ഡിവൈഎസ്പി പി.വി. ബേബി, അമ്പലപ്പുഴ സിഐ ബിജു.വി.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണുണ്ടായിരുന്നത്. അറസ്റ്റു ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: