അമ്പലപ്പുഴ: സ്വകാര്യ ബസ് ജീവനക്കാര്‍ മഴയത്ത് ഇറക്കിവിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പരാതി പരാതി നല്കി. അറവുകാട് പോളിടെക്നിക്കിലെ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് ആലപ്പുഴ- ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന ലിമ്ര എന്ന ബസിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയത്. ശനിയാഴ്ച പകല്‍ 5.30 ഓടെയാണ് ക്ലാസ്സു കഴിഞ്ഞെത്തിയ നീര്‍ക്കുന്നം സ്വദേശിയായ വിദ്യാര്‍ത്ഥി അറവുകാട് സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയത്. ബസ് മുന്നോട്ടു നീങ്ങുന്നതിനിടെ കണ്ടക്ടറെത്തി ടിക്കറ്റ് എടുക്കാന്‍ നിര്‍ദ്ദേശിച്ചു. കണ്സഷന് ടിക്കറ്റിനുള്ള പണം നല്‍കിയെങ്കിലും സമയം കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിയെ അടുത്ത സ്റ്റോപ എത്തുന്നതിന് മുമ്പ്ബസ് നിര്‍ത്തി ഇറക്കിവിടുകയായിരുന്നു. ശക്തമായ മഴയില്‍ നനഞ്ഞൊലിച്ച വിദ്യാര്‍ത്ഥി അടുത്ത സ്റ്റോപ്പിലെ കാത്തുനില്പ്പു പുരയില്‍ ഓടി കയറിയ ശേഷം പിന്നാലെ വന്ന ബസില്‍ പുന്നപ്ര പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: