ഇടുക്കി: കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ വസ്തുവിന്റെ രേഖകള്‍ ഹാജരാക്കാന്‍ ദേവികുളം ആര്‍ഡിഒ ജോയിസ് ജോര്‍ജിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ സിപിഎം പോഷക സംഘടനയായ കര്‍ഷകസംഘം എംപിയെ രക്ഷിക്കാന്‍ രംഗത്തെത്തി. കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ തണ്ടപ്പേര് പരിശോധന തടയാനാണ് കര്‍ഷ സംഘത്തിന്റെ തീരുമാനം.
സബ് കളക്ടര്‍ നോട്ടീസ് നല്കിയ കര്‍ഷകര്‍ രേഖ ഹാജരാക്കില്ലെന്നാണ് കര്‍ഷകസംഘം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനാണ് ജോയിസ് ജോര്‍ജ് എംപിയും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സബ് കളക്ടര്‍ നോട്ടീസ് നല്‍കിയത്.
ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഒരു വര്‍ഷം മുന്‍പ് ജോയിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്കിയപ്പോഴും കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തി തണ്ടപ്പേരുപരിശോധന ഒഴിവാക്കുകയായിരുന്നു.
ചൊവ്വാഴ്ചയും ആര്‍ഡി ഓഫീസ് ഉപരോധിച്ച് എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് രേഖകള്‍ ഹാജരാക്കാതിരിക്കാനുള്ള സാഹചര്യമാണ് കര്‍ഷക സംഘത്തിന്റെ സമരത്തിലൂടെ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: