തിരുവല്ല: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പസംഗമം നടത്തി. ചക്കുളത്തുകാവ് ദേവീക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന സംഗമം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.സമകാലിക സാഹചര്യത്തില്‍ ഹൈന്ദവ ഐക്യം അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഭക്തിയായിരിക്കണം ഹൈന്ദവന്റെ ശക്തി. പ്രാര്‍ത്ഥനയായിരിക്കണം ഐക്യം. വൃശ്ചികം ഒന്ന് വിശുദ്ധദിനമായും മകരവിളക്ക് വിശ്വജ്യോതി ദിനമായും ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിലും സമാജത്തിലും പ്രാര്‍ത്ഥനകള്‍ ഉണ്ടായാലെ മതപരിവര്‍ത്തനം പോലുള്ള വിപത്തിനെ നേരിടാന്‍ കഴിയുകയുള്ളുവെന്ന് കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
ഗ്രാമങ്ങള്‍ ഉയരണം, അതോടൊപ്പം ദേശഭക്തിയും ഉണര്‍ത്തണം. അയ്യപ്പസേവാ സമാജം അതിന് മുന്‍കൈ എടുക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന് പറഞ്ഞു. അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതാണ് അയ്യപ്പ ദര്‍ശനമെന്ന് ഭവനം ഒരു പൂങ്കാവനം പദ്ധതി ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഓരോ വീടുകളിലും ഒരോ പൂങ്കാവനങ്ങള്‍ സൃഷ്ടിച്ച് അയ്യപ്പനോടുള്ള ഭക്തി ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പസേവാസമാജം പ്രസിഡന്റും സംഗീതജ്ഞനുമായ കെ.ജി. ജയന് അദ്ധ്യക്ഷനായിരുന്നു. അക്കീരമണ്‍ കാളിദാസ ഭട്ടതിരി, അമ്പലപ്പുഴ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍, പന്തളം രാജപ്രതിനിധി ശശികുമാരവര്‍മ്മ രാജ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, വിഎച്ച്പി സംഘടനാ സെക്രട്ടറി എം.സി. വത്സന്, സ്വാമി ദര്‍ശനാനന്ദജി, അയ്യപ്പസമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ബ്രഹ്മചാരിണി ദിവ്യാമൃത ചൈതന്യ, എം.കെ അരവിന്ദാക്ഷന്, വി.കെ. വിശ്വനാഥന്, വിനോദ്, കെ.ജി. കര്‍ത്ത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: